..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

മുന്നോട്ട് നീങ്ങുന്നവയില്‍ ഒന്ന്

>> Wednesday, February 10, 2010


മരങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നതെന്ന്
മനസ്സിലാക്കിയത് പുറംതിരിഞ്ഞിരിക്കുമ്പോഴായിരുന്നു.
ആപേക്ഷികത നിശ്ചലനാക്കിയപ്പോഴും
ചലനത്തിന്റെ അനന്ത സാധ്യതകള്‍
ചാട്ടവാര്‍ വീശിയടിച്ച് ഓടിക്കുകയായിരുന്നു.
ഓടി മുന്നിലെത്തിയ നിന്നേക്കാള്‍
ഓടിച്ച് മുന്നിലെത്തിയ എന്നെ
സ്വീകാര്യനാക്കിയതും അതായിരുന്നു.

ആ മരത്തൊട്ടില്‍ എന്നെയും പേറി
അന്നാടിയതെങ്ങോട്ടാവാം?
മുന്നോട്ടോ, പിന്നോട്ടോ?
അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?

നമുക്ക്മേല്‍ പെയ്തിരുന്ന പ്രണയമഴയില്‍ കുതിര്‍ന്ന്
ആ ഒഴുക്കില്‍ നിന്റെ ചങ്ങാത്തവും ചങ്ങാടവും
നീങ്ങിയതെങ്ങോട്ടായിരുന്നു?
മുന്നോട്ട് തന്നെയല്ലേ?

ഇനിയാ മരം എന്നെയും പേറി എങ്ങോട്ടാവാം തിരിക്കുക?
തെക്കോട്ടോ,വടക്കോട്ടോ?
മുന്നോട്ടോ,പിന്നോട്ടോ?
മരം മുന്നോട്ടേക്കും മരണം പിന്നോട്ടേക്കുമല്ലേ?

മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.

6 comments:

അഭിജിത്ത് മടിക്കുന്ന് February 10, 2010 at 8:16 PM  

മോഹം പോലെ

Unknown February 10, 2010 at 10:31 PM  

അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?

അഭീ,
കൊള്ളാവെടോ... ആശംസ്കള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് February 11, 2010 at 11:35 AM  

മുന്നോട്ടിരുന്ന് പിന്നോട്ട് പോകാന്‍...

Umesh Pilicode February 12, 2010 at 5:12 PM  

:-)

Vinodkumar Thallasseri February 13, 2010 at 9:56 AM  

'മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.'

ഇത്‌ ശരി.

എങ്കിലും ആകെ ഒരു കണ്‍ഫ്യൂഷന്‍. എണ്റ്റെ വായനയുടെ പ്രശ്നമാണോ?

അഭിജിത്ത് മടിക്കുന്ന് February 18, 2010 at 8:03 PM  

പ്രിയ റ്റോംസ്,
ഉമേഷേട്ടന്‍,
രാമേട്ടന്‍,
തലശ്ശേരി..
എല്ലാര്‍ക്കും നന്ദി.
വിനു ഏട്ടനോട്,
താങ്കളുടെ വായനയുടെ പ്രശ്നമല്ല.
എന്റെ എഴുത്തിന്റെ പ്രശ്നം തന്നെ.
കുറച്ചു നാളായി വരികള്‍ ഈ പ്രശ്നം അനുഭവിക്കുന്നു.പ്രതിവിധി അറിയില്ല.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP